Saturday 30 July 2011

ഓര്‍മ്മ മാത്രം (ഉറക്ക ഗുളിക)

ആഴ്ചയില്‍ ഒരു മലയാളം സിനിമയെങ്കിലും കാണുകയും അതിനു അവലോകനം നടത്തുകയും ചെയ്യണമെന്ന ഒരു ദൌത്യം എന്നില്‍ സ്വയം അര്‍പ്പിച്ചത് കൊണ്ടാണ് ഞാന്‍ റിലീസ് ദിവസം തന്നെ 'ഓര്‍മ മാത്രം' കാണാന്‍ തീരുമാനിച്ചത്. കൂളിംഗ് ഗ്ലാസ്‌ ധരിച്ചു പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്ന നായകന്മാരില്‍ നിന്നും വ്യത്യാസമായി കട്ടി കണ്ണടയും ജുബ്ബയും  അണിഞ്ഞു നില്‍ക്കുന്ന ദിലീപിനെ കണ്ടു കൊതിച്ചാണ് എറണാകുളം സവിത തിയേറ്ററിലേക്ക്  ഞാന്‍ ഓടിക്കയറിയത്.തിയേറ്ററിനുള്ളിലേക്ക് കയറിയ ഉടന്‍ തന്നെ ഭയങ്കര ഭീതി ആണ് മനസ്സില്‍ തോന്നിയത്..ഇരുട്ടത്ത്‌ ഒറ്റയ്ക്ക് ഇരിയ്കാന്‍ ഭയമുള്ളത്കൊണ്ടാകാം.. സമീപത്തൊന്നും ഒറ്റ മനഷ്യരുമില്ല...വിജനമായ കടല്‍ തീരം പോലെ ശാന്തമായ അന്തരീക്ഷം....
കഥയിലേക്ക് കടക്കട്ടെ..ദരിദ്ര ദമ്പതികളായ അജയനും(ദിലീപ്) സഫിയയും (പ്രിയങ്ക)..മിശ്ര വിവാഹിതര്‍ .. കൂട്ടിനു ജുബ്ബ, കട്ടി കണ്ണട ,പഴയ ടി വി കൂടെ ഒരു നാല് വയസ്സ് കാരന്‍ മകന്‍ കുട്ടുവും ...ഇവര്‍ താമസിക്കുന്നത് മുസ്ളി പവര്‍ എക്സ്ട്രായുടെ മോഡല്‍ ആക്കാവുന്ന ഇസ്രായേലി വൃദ്ധ ദാമ്പതികളായ നെടുമുടി വേണു,പേരറിയാത്ത പുതുമുഖ നടി എന്നിവരുടെ ആന്റിക് ഷോപ്പിനു നേരെ എതിര്‍ വശത്ത് ഫോര്‍ട്ട്‌ കൊച്ചിയിലെ വാടക വീട്ടിലാണ്  .ദിലീപിന് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന വാര്യര്‍ എന്ന വക്കീലാപ്പിസില്‍ പണി എന്താണെന്നു  ദിലീപിനോ,തിരക്കഥ രചയിതാവിനോ അതിന്റെ സംവിധായകനായ മധു കൈതപ്രതിനോ പിടിയുണ്ടെന്നു തോന്നുന്നില്ല.ഗര്‍ഭ ചിദ്രതിനു(അബോര്‍ഷന്‍ )  വിധേയയായ നായികയുമായി ചിത്രം തുടങ്ങുന്നു സമാധാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ കൂടെ കാതറിന്‍(ധന്യ മേരി വര്‍ഗീസ്‌) ഇസ്രായേലി വൃദ്ധ ദാമ്പതികളായ നെടുമുടി വേണു,പേരറിയാത്ത പുതുമുഖ നടി  എന്നിവര്‍ .ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ നായകനായ അജയന് കാഴ്ച സംബന്ധമായ അസുഖവും പിടിപെടുന്നു.കുറേശ്ശെ കുറേശ്ശെയായി വയസ്സാകുമ്പോഴേക്കും പൂര്‍ണമായും അന്ധനാക്കപ്പെടുവ്വാന്‍ ചാന്‍സ് ഉള്ള ആള്‍ . അതിനിടക്ക് ചന്തയിലുണ്ടാകുന്ന ബോംബ്‌ സ്ഫോടനത്തില്‍ മകനെ കാണാതാകുന്നു.പിന്നെ മോനെ കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞു നടക്കുന്നതും പിന്നെ കിട്ടിയ കുട്ടിയെ കുട്ടു ആക്കുന്നതുമാണ് കഥ...കേള്‍ക്കുമ്പോള്‍ നല്ല സുഖമുള്ള സബ്ജക്റ്റ്...  പക്ഷെ ഇത്രയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചിത്രം അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു.സാമൂഹ്യ പ്രതിബധ്തയുള്ള കുറെയേറെ വിഷയങ്ങള്‍ ഈ ചിത്രത്തിലൂടെ കൈകാര്യം ചെയ്യണം എന്ന ഒരു ദുരാഗ്രഹം ആയിരിക്കും സംവിധായകനെ ഈ  പാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. 
ഈ ചിത്രത്തില്‍ കുറച്ചെങ്കിലും മികവു പുലര്‍ത്തുന്നത് ക്യാമറ മാത്രമാണ്.പാശ്ചാത്തല സംഗീതം കൈകാര്യം ചെയ്ത ശ്രീ ജോണ്‍സനും ഈ ചിത്രത്തോട് തെല്ലും കൂറ് പുലര്‍ത്തിയിട്ടില്ല.സീനുകളുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിലാണ് പാശ്ചാത്തല സംഗീതം.
സങ്കടങ്ങള്‍  പറയുവാന്‍ വേണ്ടി മാത്രം ഹരിശ്രീ അശോകന്‍,സലിം കുമാര്‍  എന്നിവര്‍ അതിഥി താരങ്ങളായെത്തുന്നു.പിന്നെ റേഡിയോ നാടകങ്ങളില്‍ മാത്രം  അഭിനയിചിട്ടുണ്ടായിട്ടുള്ളതായ അനുഭവജ്ഞാനവുമായി   കുറേ പേരും..  ദിലീപ് പ്രിയങ്ക ജോടിയുടെ മകനായി അഭിനയിക്കുന്ന ബാലനടന്റെ മുഖത്തിനു ഓമനത്തമുണ്ടെങ്കിലും അഭിനയം തീരെ പോര. കുട്ടിയോട് മത്സരിക്കാനായി  നെടുമുടി വേണുവിന്റെ ഭാര്യ വേഷം ചെയ്ത അമ്മൂമ്മയും ഉണ്ട്.കാര്യം ഇസ്രായേലി ആണെങ്കിലും   നെടുമുടി വേണു പലപ്പോഴും വള്ളുവനാടന്‍ തമ്പുരാന്റെ ഭാഷയാണ്‌ സംസാരിക്കുന്നത്.
പക്ഷെ കുറെ കാലത്തിനു ശേഷം പ്രേക്ഷകരുടെ കമന്റുകള്‍ കേള്‍ക്കാതെ ഒരു ചിത്രം കാണുവാന്‍ സാധിച്ചു.കാരണം വിരളിലെണ്ണാവുന്ന   അവര്‍ എല്ലാം തിയേറ്ററില്‍ സുഖമായി ഉറങ്ങുകയായിരുന്നു
താങ്ക്‌  യു  മധു കൈതപ്രം ആന്‍ഡ്‌ ടീം.... ഫോര്‍ യുവര്‍ ഉറക്കഗുളിക .....




  

2 comments:

  1. കാണാന്‍ കഴിയാതെ പോയ ചിത്രം എന്നാണു കരുതിയത്.
    കണ്ടിരുന്നെങ്കില്‍, ഹോ .

    ReplyDelete