Saturday 30 June 2012

ഉസ്താദ്‌ ഹോട്ടല്‍ - നന്മ വിളമ്പുന്ന ഭക്ഷണശാല

 കഴിഞ്ഞ ആഴ്ച്ച റിലീസ്‌ ചെയ്യാനിരുന്ന ഉസ്താദ്‌ ഹോട്ടല്‍ ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്,വിഭവങ്ങളും അതിന്‍റെ ചേരുവകളും അറിയാന്‍ ഞാനും നിങ്ങളെ പോലെ അക്ഷമനായിരുന്നു. ചൂടാറും  മുമ്പ് തന്നെ കാണാം എന്നു കരുതി .
പതിവ് പോലെ തിയ്യറ്റര്‍ മുഴുവന്‍ യുവമയം...
വളരെ  മനോഹരമായ തുടക്കം,ഇതിലെ നായകനായ ഫൈസീ(ദുല്ഖര്‍) ജനനത്തിന്റെ കഥയോടെ...സിദീഖിനും ഭാര്യയായ പ്രവീനക്കും കൂടി ആറ്റുനോറ്റ് ഉണ്ടാകുന്ന ഉണ്ണി,അതുംനാല് പെണ്‍ മക്കള്‍ക്ക് ശേഷം....
പ്രസവത്തോടെ അമ്മ മരിച്ചു പോകുന്ന ഫൈസീയെ പോന്നു പോലെ വളര്‍ത്തുന്നത് അവന്‍റെ നാല് സഹോദരിമാര്‍, ഇതിനകം അവരെല്ലാവരും പിതാവിന്റെ കൂടെ ഗള്‍ഫിലേക്ക് താമസം മാറ്റിയിരിക്കുന്നു.ഫൈസിയ്ക്ക്  പ്രിയം പഠിക്കുന്നതിനേക്കാള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാണ്.വാപ്പയെ ഫൈവ് സ്റ്റാര്‍ഹോട്ടല്‍ നടത്താന്‍ സഹായിക്കാന്‍ തനിക്ക് ഉപരിപഠനം നടത്താനായി  സ്വിട്സര്‍ലാന്റില്‍ പോകാനുള്ള അനുമതി നേടി ഫൈസീ പാചകം ആണ് അവിടെയും പഠിക്കുന്നത്.ഇതിനിടയില്‍ ഒരു മദാമ്മയുമായി പ്രേമത്തിലാകുകയും  ലണ്ടനില്‍ അവളുമായി സെറ്റില്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്യാണം കുളമാക്കി മകനെ നാട്ടില്‍ ഒരു പെണ്ണിനെ കൊണ്ടു തന്നെ നിക്കാഹ് കഴിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു ഫൈസിയെ നാട്ടിലേക്കു വരുത്തുകയാണ് വാപ്പ.നിത്യമെനോനെ പെണ്ണ് കാണാനെത്തുന്ന  ഫൈസി താന്‍ പാചകമാണ്  വിദേശത്ത് പഠിച്ചതെന്ന് പെണ്ണിനോട് വെളിപ്പെടുത്തുകയും അതോടെ ആ കല്യാണം പെണ്ണ് കാണലില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.വാപ്പയോടു പിണങ്ങുന്ന ഫൈസിയുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും വാപ്പ പിടിച്ചു വെക്കുന്നു  അതില്‍ പ്രതിഷേധിച്ചു അയാള്‍ പോകുന്നത് ഉസ്താദ്‌ ഹോട്ടല്‍ നടത്തുന്ന സ്വന്തം ഉപ്പൂപ്പ കരീം ഭായുടെ അടുത്തേക്ക്,പിന്നെ അയാളുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് കഥ...
ഉസ്താദ്‌ ഹോട്ടല്‍ പണം മാത്രം ലാക്കാക്കി അശ്ലീല സംഭാഷണങ്ങളുടെയും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയും  മായം കലര്‍ത്തി അമിത ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന മറ്റുസാധാരണ മലയാള സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമാണ്.ഇന്‍റര്‍വെല്‍ വരെ അതി ഗംഭീരം...പത്തില്‍ പത്തു മാര്‍ക്കും കൊടുക്കാം... അതിനു ശേഷം വളരെ മനോഹരമായി കൊണ്ട് വന്ന ലവ് ട്രാക്കിനു ചെറിയ ഒരു ദിശാ നഷ്ടം ഉണ്ടായിരിക്കുന്നു.പക്ഷെ  ഭക്ഷണത്തിലൂടെ മുന്നേറുന്ന സിനിമ വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയത്തിലേക്ക് വഴി മാറുമ്പോള്‍ നാം തിരക്കഥാകാരിയെയും സംവിധായകനെയും മനസ്സുകൊണ്ട് നമസ്കരിച്ചു പോകും .."കുറച്ചു കാശിനു ബുദ്ധിമുട്ടുണ്ട് നമുക്ക്  ഒരു ബാങ്ക് കൊള്ളയടിച്ചു കളയാം അല്ലെങ്കില്‍ വേണ്ട ബോംബെയിലെ ഹോള്‍ സെയില്‍ ഡ്രഗ് ഡീലറായ അമ്മാവന്‍റെ കയ്യില്‍ നിന്നും കുറച്ചു ബ്രൌണ്‍ ഷുഗര്‍ മേടിച്ചു കൊച്ചിയില്‍ മറിച്ചു വിറ്റ് കാശുണ്ടാക്കിയാലോ" തുടങ്ങിയ അധമ ചിന്തകള്‍ കുറെ കാലമായി യുവാക്കളുടെ ഇടയില്‍ ഒരു ട്രെന്‍ഡ് ആയത് മലയാള സിനിമയുടെ ചില സംഭാവനകളില്‍ ഒന്നാണ്...പിന്നെ കള്ളുകുടിയും വലിയും കാണിക്കേണ്ടി വരാത്ത ആദ്യത്തെ മലയാള ന്യൂ ജനറേഷന്‍ എന്ന സിനിമ യായും നാം ഇതിനെ കാണണം.
ഓരോ  മലയാളിയും ഓരോ മനുഷ്യ സ്നേഹിയും കാണേണ്ട ചിത്രമാണിത് ....
ഒരു സീനില്‍ തല കാണിച്ചു പോകുന്ന കഥാ പാത്രങ്ങളും മുഴുനീളം അഭിനയിച്ചിരിക്കുന്നവരും ഒരേ രീതിയിലാണ് ഈ ചിത്രത്തിന് വേണ്ടി മനസ്സും ശരീരവും കൊടുത്തിരിക്കുനത്.ഫൈസിയായി ദുല്ഖരും കരീം ആയി തിലകനും കസറി...സെക്കന്‍ഡ്‌ ഷോ എന്ന ഒരു സിനിമയില്‍ അഭിനയിച്ച 'പാപം' ഇതിലൂടെ ദുല്കഹാര്‍ കഴുകി കളഞ്ഞിരിക്കുന്നു.
ആവശ്യമി ല്ലാത്തിടത്തും കുറച്ചു പാശ്ചാത്തല സംഗീതം ഉപയോഗിച്ചതൊഴിച്ചു നിര്‍ത്തിയാല്‍ ഗോപി സുന്ദറിന്റെ ഏറ്റവും നല്ല ഒറിജിനല്‍ വര്‍ക്ക്‌ ആണിത്.
എടുത്തു  പറയേണ്ടത് ക്യാമറയും എഡിടിങ്ങുമാണ്,പല വെബ്‌ സൈറ്റുകളും മഹേഷ്‌ നാരായണനാണ്  എഡിറ്റിംഗ് എന്ന് പറയുന്നുണ്ടെങ്കിലും എന്റെ ഓര്‍മ ശരി  ആണെന്കില്‍ ടൈറ്റിലില്‍ കാണുന്നത് മറ്റാരുടെയോ പേരാണ്.
ചോടാമുംബൈ പോലുള്ള ചിത്രമല്ല തന്‍റെ മനസ്സിലുള്ള സംവിധായകന്‍ ആഗ്രഹിക്കുന്നത് എന്നത് അന്‍വര്‍ റഷീദ്‌ തന്റെ "ബ്രിഡ്ജ്" എന്ന ചെറു ചിത്രത്തിലൂടെ അദ്ദേഹം നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്നിട്ടുണ്ട് ...
 ഒരിക്കലും ഒരു സിനിമയെ കുറിച്ചും പറയാത്ത ഒന്ന് കൂടി ഈ റിവ്യൂവില്‍ ഞാന്‍ പറയുന്നു.
ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം ...
മനസ്സ് ഗംഗാ നദിയില്‍ മുങ്ങി നിവര്‍ന്നതായി നിങ്ങള്ക്ക് അനുഭവപ്പെടും...
ഒരു സിനിമയിലൂടെ നിങ്ങള്‍ക്ക് കിട്ടുന്ന പുണ്യം

1 comment: