Monday 10 September 2012

ഒഴിമുറി -മലയാള സിനിമക്കൊരു മുറിവെണ്ണ

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ്‌ ഞാന്‍ ഒഴിമുറി കാണാന്‍ ഇറങ്ങിയത്.ചെറിയ തിയ്യേറ്ററില്‍ തൊണ്ണൂറു ശതമാനം ആളുകളുണ്ട്.നല്ലത്.... തന്നെ
ഇനി കഥയിലേക്ക് വരാം.പണ്ട് കേരളത്തിന്‍റെതായിരുന്നതും ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗവുമായിത്തീര്‍ന്ന കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള  നായര്‍ തറവാടിന്റെ കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ശ്രീ ലാല്‍ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രം... അവതരിപ്പിക്കുനത് താണുപിള്ളയെ,അയാളുടെ ഭാര്യയായ മീനാക്ഷി(മല്ലിക) വിവാഹ മോചനത്തിനായി കോടതിയിലെത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്.അമ്മയുടെ കൂടെ മകനായ ശിവന്‍ പിള്ളയും (ആസിഫ്‌ അലി) . ആദ്യം മകന്റെ കണ്ണിലൂടെ താണു പിള്ളയുടെ ക്രൂരനായ അച്ഛന്റെ മുഖമാണ് പുറത്തേക്കു വരുന്നത്.സ്വന്തം ഭാര്യയേയും മകനെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുവന്‍. മീനാക്ഷിയുടെ അഭിഭാഷകനായ അരുമനായകത്തിന്‍റെ(പുതു മുഖ നടന്‍ പി.ആര്‍.പ്രസാദ്‌) ജൂനിയര്‍ ആണ് ഭാവന.വാര്‍ദ്ധക്യ കാലത്ത് വിവാഹ മോചനത്തിന് ഒരുങ്ങുന്ന ദമ്പതികളെ അതില്‍ നിന്നും പിന്തിരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭാവന അവരുടെ മകനുമായി പ്രണയത്തിലാകുന്നു.പക്ഷെ അത് ഒരു സൈഡ് ട്രാക്ക്‌ മാത്രമാണ്.ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം നായര്‍ തറവാടുകളില്‍ നിലനിന്നിരുന്ന മരുമക്കത്തായവും പിന്നീട് നിലവില്‍ വന്ന മക്കത്തായ സമ്പ്രദായവും തമ്മിലുള്ള സംഘര്‍ഷമാണ്.മരുമക്കത്തായ രീതിയില്‍ അമ്മയുടെ അഴിഞ്ഞാട്ടം കണ്ടു വളര്‍ന്ന താണു പിള്ളക്ക്ഭാര്യയെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ അവളും തന്‍റെ അമ്മയെ(ശ്വേത മേനോന്‍) പോലെ ഭര്‍ത്താവിനെ ഉടുത്തു മാറാനുള്ള ഒരു വസ്ത്രംപോലെ കണക്കാക്കുമെന്നു ഭയക്കുന്നു. സാധാരണ സിനിമയില്‍ കാണുന്നപോലെ ഒരു ബന്ധമല്ല ഇതില്‍ താണ് പിള്ളയും അമ്മയുമായുള്ളത്, അത് പോലെതന്നെ താണുപിള്ളയുടെ ഭാര്യയും അവരുടെ അമ്മായി അമ്മയുമായുള്ളതും. മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യന്‍ ഭാര്യയെ ഒരു അടിമയായി കൈപ്പിടിയിലൊതുക്കുമ്പോള്‍ അതില്‍ നിന്നും കുതറി പുറത്തേക്കു വന്നു ബന്ധങ്ങളുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു വീണ്ടും  ഭര്‍ത്താവിനോടൊപ്പം കഴിയുന്ന ഒരു ഭാര്യയും മലയാളത്തിന് അന്യം തന്നെ. ലാലിന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെ താണുപിള്ള.ഇതില്‍ വരുന്ന കൊച്ചു കൊച്ചു കഥാപാത്രങ്ങള്‍ പോലും വളരെ മനോഹരമായാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്.കുറെയേറെ രംഗങ്ങള്‍ ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും ഒരു കൊമാളിക്കളിയല്ല,കൃത്രിമത്വവുമില്ല. എണ്ണമറ്റ ആശ്രിത വേഷങ്ങള്‍ ചെയ്ത നന്ദുവിന്‍റെ വ്യത്യസ്ഥമായ മുഖം നമുക്കീ ചിത്രത്തില്‍ കാണാം.അതെ പോലെ തന്നെ മലയാള സിനിമയില്‍ ഇന്നെവരെ കാണാത്ത രസികനായ ഒരു ജഡ്ജിയെയും.ജയമോഹന്റെ തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ ശരിയായ പിന്‍ബലം.ലാലിന്‍റെ മേക്ക്‌ അപ്പ്‌ വളരെ നന്നായിട്ടുണ്ട് പക്ഷെ ശ്വേത മേനോന്‍റെത് അത്ര മേന്മ പുലര്‍ത്തിയില്ല.മുഖത്ത് ഭാവഭേദങ്ങള്‍ വരുത്താന്‍ സാധാരണ വളരെ കഷ്ടപ്പെടാറുള്ള ആസിഫ്‌ അലി ഈ ചിത്രത്തില്‍ വളരെ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു.അത് തീര്‍ച്ചയായും സംവിധായകന്റെ കഴിവ് തന്നെ.സീനിയര്‍ നടനായ ജഗദീഷിന്‍റെ വക്കീല്കഥാപാത്രവും ചിത്രത്തെ വളരെ രസകരമായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.അഴകപ്പന്റെ ക്യമാറക്കനുസരിച്ചു എഡിടരുറെ കത്രിക ചലിച്ചെന്നു പറയാനാകില്ല.ബിജിപാലിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തിനുതകുന്നരീതിയിലാണ്.
ഇത് തികച്ചും ഒരു സംവിധായകന്‍റെ ചിത്രമാണ്,കുറച്ചു പാളിയിരുന്നെങ്കില്‍ ഇതൊരു ഡോകുമെന്‍ററി ആയെന്നുള്ള ഒരു പഴി സംവിധായകന്‍ കേട്ടേനെ.ഒരു പക്ഷെ ഒഴിമുറി ഈ വര്‍ഷത്തെ മികച്ചചിത്രമായും തിരഞ്ഞെടുക്കപ്പെട്ടെക്കം. ലാലിന് ഒരു സ്റ്റേറ്റ് അവാര്‍ഡോ ദേശീയ അവാര്‍ഡോ കിട്ടിയാല്‍ പോലും അല്ഭുതപ്പെടെണ്ടതില്ല.
ഒരു കാര്യം ഉറപ്പാണ്‌ ഈ ചിത്രം കാണുകയാണെങ്കില്‍ നമ്മുടെ ലാലേട്ടനും മമ്മുക്കയും മനസ്സിലെങ്കിലും ഓര്‍ക്കും എനിക്കീലാലിന്‍റെ വേഷം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്....!!!!!

ശ്രീ മധുപാല്‍ താങ്കളുടെ ഈ ചിത്രം മായാമോഹിനിയും താപ്പാനയും മലയാള സിനിമയുടെ മാറത്തേല്‍പിച്ച  ചതവിനുള്ള  മുറിവെണ്ണയാണ്..













No comments:

Post a Comment