Sunday 23 September 2012

മോളി ആന്‍റി റോക്ക്സ് - നേരംപോക്ക്

ട്രിവാന്‍ഡ്രം ലോഡ്ജ് കാണണം എന്ന ഉദേശ്യം വെച്ചാണ്‌  പത്മ തിയെടറില്‍ കയറിയത് പക്ഷെ ഞാന്‍ ചെന്നപ്പോഴേക്കും ലോഡ്ജ് ഫുള്ളായി.എന്നാല്‍ പിന്നെ സ്ക്രീന്‍ രണ്ടിലെ മോളി ആന്‍റിയെ കാണാം എന്ന് കരുതി.തിയ്യേറ്റര്‍ ചെറുതാണ്.അത് കൊണ്ട് തന്നെ ഒരു വിധം നിറഞ്ഞിരിക്കുന്നു.എന്നെ പോലെ ചിലപ്പോള്‍ മുന്‍പറഞ്ഞ ചിത്രത്തിന് ടികറ്റ്‌ കിട്ടാതെ കയറിയതുമാകം.പാസ്സഞ്ചര്‍,അര്‍ജുനന്‍ സാക്ഷി എന്നെ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറിന്‍റെ മൂന്നാം ചിത്രം.ഇപ്പൊ ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളുടെയും റൈറ്റില്‍ സ്റ്റൈല്‍ ഒരേ പോലെ ആയിരിക്കുന്നു,ആനിമേഷന്‍ കൂടുതലായും ഉപയോഗിക്കുന്നത് ഒരു തരം ഫാഷനായി മാറിക്കഴിഞ്ഞു.
ഈ ചിത്രത്തില്‍ നായകനുണ്ടോ എന്ന് സംശയമാണ്.രേവതിയുടെ മോളി ആന്‍റിയാണ് ഇതിലെ നായകനും നായികയും എല്ലാം.
അമേരിക്കയില്‍ സുഖമായി കഴിയുകയായിരുന്ന മോളിയാന്‍റി ഭര്‍ത്താവിനെയും മക്കളേയും അവിടെ വിട്ടു താന്‍ പണ്ട് ജോലി ചെയ്തിരുന്ന നാട്ടിലെ ബാങ്കില്‍ തിരിച്ചു ജോലിക്ക് വന്നിരിക്കുകയാണ്.തന്‍റെ ഭര്‍ത്താവിന്‍റെ പേരിലുള്ള കുറച്ചു ഭൂമി  കച്ചവടമാക്കി  ആ കാശും പിന്നെ റിടയര്‍മെന്‍റ് ബെനിഫിടും കൂടി അമേരിക്കയിലെക്ക് പോകാനാണ് ഉദ്ദേശ്യം.അത് അമ്മായിയമ്മ(കെ പി എ സി ലളിത)ക്കും ആന്‍റിയുടെ ഭര്‍ത്താവായ ബെന്നിയുടെ ബന്ധുക്കള്‍ക്കും ഇഷ്‌ടമല്ല.മോളിയാന്‍റിക്ക് വളരെ കുറച്ചു കൂട്ടുകാരെ ഉള്ളൂ,അതില്‍ പ്രധാനം ഡോക്ടര്‍ രവിയും(കൃഷ്ണകുമാര്‍) ഭാര്യ(ശ്രീ ലക്ഷ്മി)യുമാണ്.ഇവര്‍ക്ക് ഒരു മകനുമുണ്ട്.കുറെ കഷ്ടപ്പെട്ട് മോളിയാന്‍റി സ്ഥലം വിറ്റു കഴിഞ്ഞപ്പോ ഇതാ വരുന്നു ഇന്‍കംടാക്സ് ഡിപാര്‍ട്ട്‌മെന്റിനെ ഇണ്ടാസ്(നോട്ടീസ്). ഉടന്‍ അടക്കണം ഒരു മുപ്പതിനായിരം.അതെ കുറിച്ചന്വേഷിക്കാന്‍ ചെന്ന മോളിയാന്‍റിയോട്ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിക്കുന്നു,ഇതേ കുറിച്ച് പരാതിപെട്ട മോളിയാന്‍റിക്ക് വരുന്നത് പത്തു ലക്ഷത്തിന്‍റെ മറ്റൊരു നോട്ടീസ്. അതയക്കുന്നതോ പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന പ്രണവ്‌ റോയ്‌  എന്ന ഇന്‍കംടാക്സ് കമ്മീഷണര്‍.പല രീതിയിലും ശ്രമിച്ചിട്ടും പ്രണവ്‌ വഴങ്ങുന്നില്ല മാത്രമല്ല ശത്രുത കൂടിക്കൂടി വരികയും ചെയ്യുന്നു.ഒടുവില്‍ മോളിയെ സഹായിക്കാന്‍ ഭര്‍ത്താവായ ബെന്നി(ലാലു അലക്സ്‌) അമേരിക്കയില്‍ നിന്നും തന്‍റെ ഓമന പട്ടികളുമായി ലാന്‍ഡ്‌ ചെയ്യുന്നു.അവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു സലിം വക്കീലിനെ (മാമുക്കോയ)ഏര്‍പ്പാടാക്കി തന്ത്ര പരമായി പ്രണവ്‌ റോയിയെ തോല്പിക്കുന്നതാണ്(തോറ്റുകൊടുക്കുന്നതെന്ന് പറയാം) കഥാ സാരം.നല്ല ഒരു കഥയാണിത്,ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ മോളിയാന്‍റി മല മറിക്കും പാറ പൊട്ടിയ്ക്കും എന്നൊക്കെ തോന്നും,പക്ഷെ ഒറ്റയ്ക്ക് കാറോടിക്കലും ഒരു വട്ടം മതില്‍ ചാടിക്കടക്കുന്നതും അല്ലാതെ റോക്ക് ചെയ്യുന്ന ഒന്നും സിനിമയിലില്ല.വളരെ ഗഹനമായതും ദുഷ്കരമായതും  ആയ ഒരു സബ്ജക്റ്റ്‌ കൈകാര്യം ചെയ്യുന്നതില്‍ വന്ന സംവിധായകന്‍റെ പാളിച്ച ചിത്രത്തില്‍ വളരെ വ്യക്തമാണ്.എഡിറ്റിംഗ് കുഴപ്പമില്ല.ആനന്ദ്‌ മധുസൂദനന്‍റെ സംഗീതത്തിനു തീരെ നിലവാരമില്ല,പ്രത്യേകിച്ച് പശ്ചാത്തല സംഗീതം.സംവിധായകന്‍ ക്രിപ്റ്റ്‌ പണി വല്ലവരെയും ഏല്‍പ്പിചിരുന്നെങ്കില്‍ ചിത്രം മനോഹരമായേനെ. ശരത് അവതരിപ്പിക്കുന്ന കൊച്ചച്ചന് തീരെ പ്രസക്തി ഇല്ലാതെ പോയി.മാമുക്കോയ കഷ്ടപ്പെട്ടാണെന്കിലും  തന്റെ വേഷം തൃപ്തികരമായി ചെയ്തു.രേവതി ഒരാള്‍ മാത്രമാണ് മോളിയാന്‍റിയെ ഇത്ര സേഫ് ആക്കിയത്.ചിത്രം അവസാനിക്കുമ്പോള്‍  നമുക്ക് മോളിയാന്‍റിയോട് പ്രത്യേക സ്നേഹമോ ബഹുമാനമോ തോന്നുന്നില്ല.അത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ പരാജയം.ഇപ്പോഴത്തെ പല ചിത്രങ്ങളുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ ഈ ചിത്രം കണ്ടിരിക്കാവുന്ന ഒരു ക്ലീന്‍ ചിത്രം തന്നെ ആണ്. 
ചിത്രത്തിന്റെ  സബ്ജക്റ്റ്‌ വെച്ച് നോക്കിയാല്‍ ഒരു രണ്ടാം ഭാഗത്തിന് സ്കോപ് ഉണ്ട്, രഞ്ജിത്ത് ശങ്കറിന് മറ്റൊരവസരവും......


















No comments:

Post a Comment