Sunday 3 March 2013

കിളി പോയി...ഉയരത്തിലേക്ക്


റോസ് ഗിറ്റാറിനാല്‍- എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ എന്‍റെ അടുത്ത സുഹൃത്തായ ഒരു സിനിമാ നടനെയും മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെ വെച്ച് മാത്രം പടം എടുക്കാറുള്ള ഒരു സംവിധായകനെയുംകണ്ടു മുട്ടി.ആ സംവിധായകന്‍ കിളിപോയി എന്ന ചിത്രംഉച്ചക്ക് കണ്ടെന്നും  ബോറണെന്നാണ് പറഞ്ഞതെങ്കിലും കണ്ടേക്കാം എന്ന് കരുതി.റോസ് ഗിറ്റാറിനാല്‍- തുടങ്ങിയ ചിത്രങ്ങള്‍ സഹിക്കാന്‍ പറ്റുന്ന എനിക്ക് ഇതും സഹിക്കാന്‍ കഴിയും എന്ന ഒരുചങ്കുറപ്പ് ഉണ്ടായിരുന്നു.
ചാക്കോ(ആസിഫ്‌ അലി) ഹരി (അജു) എന്നിവര്‍ ഒരേ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നവരും,സഹ മുറിയന്‍മാരുമാണ്.രണ്ടു പേരും നല്ല കുടിയന്മാരും കഞ്ചാവടിക്കാരുമാണ്.തങ്ങളുടെ പെണ്‍ബോസിന്‍റെ തെറി കേട്ടു കേട്ടു മടുത്ത് ജോലിയിലെ ചളിപ്പു ഒഴിവാക്കാനായി ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു,മണാലിയിലേക് പുറപ്പെട്ട അവര്‍ സന്ദര്‍ഭവശാല്‍ ഗോവയില്‍ എത്തുകയാണ്.ആകസ്മികമായി ഒരു ബാഗ് നിറയെ മയക്കുമരുന്ന് കയ്യില്‍ വരുന്ന അവര്‍ അത് വെച്ച് എന്തൊക്കെ ചെയ്തു കൂട്ടുന്നു എന്നതാണ് സിനിമയിലെ ഇതിവൃത്തം.ഇതിലെ ഏറ്റവും രസകരമായ കാര്യം ഇതില്‍ നായികമാരില്ല എന്നതാണ്.അജുവിന്‍റെ അഭിനയം വളരെ നാച്ചുറല്‍ ആയിരിക്കുന്നു.ആസിഫലി തന്‍റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ ഭേദപ്പെട്ടിരിക്കുന്നു.സമ്പത്തിന്റെയും ശ്രീജിത്ത്‌ രവിയുടെയും പോലീസ്‌ വേഷം നന്നായിട്ടുണ്ട്.രവീന്ദ്രന്‍ കുറെ കാലത്തിനു ശേഷം തന്‍റെ ഡിസ്കോയുമായി നിറഞ്ഞു നില്‍ക്കുന്നു.എന്തിന് മൃദുല്‍ നായര്‍ അവതരിപ്പിക്കുന്ന ഇബ്രാഹിം എന്ന മലബാറുകാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക് പോലും തന്‍റേതായ വ്യക്തിത്വം ഉണ്ട്. വിനയ്‌ ഗോവിന്ദ്‌ എന്ന പുതു സംവിധായകനാണ് "കിളി പോയി" യുമായി എത്തുന്നത്.ജോസഫ്‌ കുരിയന്‍,വിവേക്‌ രഞ്ജിത് എന്നിവരുടെഓ കൂടെ സംവിധായകനും കൂടിയാണ്.തിരക്കഥ രചിച്ചിട്ടുള്ളത്.ഈ ചിത്രത്തില്‍ അവതരിക്കപ്പെടുന്നത് 'നാടോടിക്കാറ്റി'ലെ സാഹചര്യത്തില്‍ അകപ്പെടുന്ന അഭിനവ ദാസനും വിജയനുമാണ്.എല്ലാം ദുര്‍സ്വഭാവങ്ങളുമുള്ള ഒരു ദാസനെയും വിജയനെയും നമുക്ക് ഊഹിച്ചെടുക്കനാവുമോ? ഒരു സംവിധായകന്‍റെയും, കഥാകാരന്മാരുടെയും ബ്രില്ലിയന്‍സ് ആണ് എവിടെ വെളിവാകപ്പെടുന്നത്. ദേവദാസ്‌  എന്ന പഴയ ചിത്രത്തിനു ദേവ്-ഡി എന്ന ചിത്രത്തിലൂടെ മോഡേണ്‍ ഭാഷ്യം നല്‍കിയ രീതിയാണ് ഇതിലെ സംവിധായകനും പിന്തുടര്‍ന്നിട്ടുള്ളത്.ഇതിലെ മറ്റുഹൈലൈട്സ് ഇതിന്‍റെ ക്യാമറയും സംഗീതവുമാണ്. രാഹുല്‍ രാജ് ഈ ചിത്രത്തിലൂടെ അരങ്ങു തകര്‍ക്കുന്നുണ്ട്.ഈയിടെയായി സംഗീത സംവിധായകര്‍ എന്ന സ്വയം നെട്ടിയിലൊട്ടിച്ച ലേബിലുമായി മലയാള സിനിമ നിരങ്ങുകയാണ്കുറെ അല്പ്ജ്ഞാനികള്‍,അതില്‍ നിന്നും വളരെ വ്യത്യസ്തനാണ് രാഹു രാജ്.ചിത്രത്തിന്‍റെ സിറ്റുവേഷന്‍ അനുസരിച്ച് പാശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു, ഈ ചിത്രം ഒരു വന്‍ വിജയം നേടുന്നുണ്ടെങ്കില്‍ അതില്‍ നല്ലൊരു  ക്രെഡിറ്റ്‌ നല്‍കേണ്ടത് അതിന്റെ സംഗീത സംവിധായകനും പിന്നെ ക്യാമറമേനായ പ്രദീഷ്‌ വര്‍മയ്ക്കുമാണ്.'കിളിപോയി' എന്ന ടൈറ്റില്‍ ഗാനം മാത്രം മതി ഇവരുടെ മികവറിയാന്‍.

കപട സദാചാരികള്‍ക്ക് ഈ പടം കാണുമ്പോള്‍ ദേഹമാസകലം ചൊറിഞ്ഞു പൊട്ടിയെക്കാം,കാരണം മലയാളികള്‍ മനസ്സ് കൊണ്ടു താലോലിക്കുന്നതും എന്നാല്‍ പുറത്ത് പറയാന്‍ മടികാണിക്കുന്നതുമായ നാല് "മ"കള്‍(മദ്യം,മയക്കുമരുന്ന്,മദിരാക്ഷി, പിന്നെ മ*ര് എന്ന അസഭ്യം) ഇതില്‍ പച്ചയായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.പിന്നെ FCUK  എന്നഇംഗ്ലീഷ് പദപ്രയോഗവുംആവശ്യത്തിന്.ഒട്ടും അസഭ്യ പ്രദര്‍ശനമില്ലാത്ത ഈ ചിത്രത്തിന് പദപ്രയോഗത്തിലുള്ള അസഭ്യം കൊണ്ട് മാത്രമാണ് A സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.പക്ഷെ ഇതിലെ നായകന്മാര്‍ സല്‍ഗുണ സമ്പന്നന്മാരാണെന്നു സംവിധായകന് പോലും അവകാശമില്ലാത്ത സ്ഥിതിക്ക്  അസഭ്യം പറച്ചില്‍ നമ്മള്‍ പ്രേക്ഷകര്‍ കാര്യമാക്കേണ്ടതില്ല.

വാല്‍ക്കഷണം: പ്രായപൂര്‍ത്തിയായ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഈ ചിത്രം വളരെ ആസ്വദിച്ചു,എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ ചിത്രം ഒരു ട്രെന്‍ഡ് സെറ്റെര്‍ ആണ്.വിട്ടുവീഴ്ചകള്‍ക്ക് അടിപ്പെടാതെ സാങ്കേതികത്തികവില്‍ നിര്‍ഭയമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചുരുക്കം ചില മലയാള ചിത്രങ്ങളിലൊന്ന് എന്ന നിലയില്‍.
kudos to Vinay Govind and crew



No comments:

Post a Comment