Sunday 15 April 2018

കമ്മാര സംഭവം -ചരിത്രം

കമ്മാര സംഭവം ഇന്നലെ ആണ് ഇറങ്ങിയതെങ്കിലും ആരും അതിനെ കുറിച്ച് അഭിപ്രായങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല.വിവാദ നായകൻ എന്ത് സംഭവം ആണ് പ്രേക്ഷകർക്ക് കരുതി വെച്ചിരിക്കുന്നത് എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു.ഇന്നലെ ടിക്കറ്റു കിട്ടാത്തത് കൊണ്ട് പഞ്ചവർണ്ണതത്തക്കു കേറി കിളി പോയതാണ്.
ചിത്രത്തിൻ്റെ  ടാഗ് ലൈൻ മഹാനായ നെപ്പോളിയൻ ചക്രവർത്തിപറഞ്ഞ ഈ വാക്കുകൾ ആണ്  :

History is the version of past events that people have decided to agree upon.

കേരളത്തിലെ സമകാലീന സാമൂഹിക പ്രശ്നമാണല്ലോ തുറന്നതും തുറക്കുന്നതും തുറക്കാനിരിക്കുന്നതുമായ ബാറുകൾ.മദ്യമുതലാളിമാരുടെ പണം കൊണ്ട് ഇലക്ഷൻ ജയിക്കുന്നതു ഇടത്   ആണെങ്കിലും വലത്‌  ആണെങ്കിലും പണികിട്ടുന്നതു മദ്യമുതലാളിമാർക്കാണ്.അതുകൊണ്ടു ആ പണം കൊണ്ട് ഐ ൽ പി എന്ന ഈർക്കിലിപാർട്ടിയെ വളർത്തി വലുതാക്കി ഇലക്ഷനിൽ ജയിപ്പിച്ചു അധികാരത്തിൽ വരുത്തുവാനും അങ്ങിനെ ഒരു പാവ സർക്കാരിനെക്കൊണ്ട് മദ്യ മുതലാളിമാർക്ക് (വിജയ രാഘവൻ,കരമന സുധീർ , ബൈജു)ഭരണം നടത്താം എന്നും ആസൂത്രണം ചെയ്തു അവർ കമ്മാരൻ (ദിലീപ്എ)ന്ന ഒരു 92 കാരൻ  പഴയ നേതാവിനെ (സ്വാതന്ത്ര്യ  സമര സേനാനി കൂടിയായ ) സമകാലീന രാഷ്ട്രീയത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു.ഈ നേതാവിനെ മഹത്വവൽക്കരിക്കാനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനുമായി മദ്യ മുതലാളികൾ ചേർന്ന് ഒരു സിനിമ പി ടിക്കാൻ തീരുമാനിക്കുന്നു.  അതിനായി ഒരു മലയാളി സംവിധായകൻ വേണ്ട എന്നാണ് നിശ്ചയിക്കുന്നത് അവരാകുമ്പോൾ  ഇടത്തേക്കോ വലത്തേക്കോ ചായാൻ ഇടയാകും എന്ന് കരുതി ആണ്.അങ്ങനെ ആ ദൗത്യം പുലികേശി എന്ന ഒരു തട്ട് പൊളിപ്പൻ തമിഴ്  സംവിധായകൻ  ആയ പുലികേശിയെ(ബോബി സിംഹ ) ഏൽപ്പിക്കുന്നു.പക്ഷെ പുലികേശിക്കു ഒരു ഡിമാൻഡ് ഉണ്ട്,കമ്മാരനെ നേരിട്ട് കണ്ടു അയാളിൽ നിന്നും കഥ കേൾക്കണം.അങ്ങനെ മദ്യ മുതലാളിമാർ, ഇപ്പോൾ ഐ ൽ പി എന്ന ഈർക്കലിപാർട്ടി നേതാവ് ആയ സുരേന്ദ്രനേയും (ഇന്ദ്രൻസ്) കൂട്ടി അതിർത്തി ഗ്രാമത്തിലെ കമ്മാരന്റെ ഭവനത്തിൽ എത്തി ചേരുന്നു ഒരു ചെറിയ കുടിലിൽ അച്ഛനെ വില ഇല്ലാതെ മദ്യപാനിയായ .ബോസ് (സിദ്ധീഖ് )എന്ന മകൻ്റെ  ആട്ടും തുപ്പും കിട്ടി കഴിയുന്ന കമ്മാരനെ ഇവർ കണ്ടെത്തുന്നു.അർദ്ധ ബോധാവസ്ഥയിൽ കമ്മാരൻ തൻ്റെ യഥാർത്ഥ ചരിത്രം മുഴുവൻ സത്യസന്ധതയോടെ പുലികേശിയോട് പറയുന്നു.അതായത് വാസ്തവത്തിൽ കമ്മാരൻ കണ്ണിൽ ചോര ഇല്ലാത്തവനും, ചതിയനും തൻകാര്യ സാധ്യത്തിന്നായി എന്തും ചെയ്യാൻ മടി ഇല്ലാത്തവനും  ആണ്. കമ്മാരൻ്റെ  യഥാർത്ഥ ജീവിതം ആദ്യ പകുതിയും സിനിമയിലൂടെ വീര പരിവേഷം കൊടുക്കുന്ന കമ്മാരൻ്റെ ജീവിതം രണ്ടാം പകുതിയും ആക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.അവസാനം വളർത്തിയവർക്കു തന്നെ പണി കൊടുക്കുന്ന കടൽ കിഴവനായാണ് കമ്മാരൻ മാറുന്നത്.
ദിലീപിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ആണ് കമ്മാരൻ്റെത് . മുരളീ ഗോപി എന്ന  സ്ക്രിപ്റ്റ് റൈറ്ററിൻ്റെ  മികവ് അപാരം .ഛായാഗ്രഹണം(സുനിൽ ) ,സംഗീതം (ഗോപി  സുന്ദർ) എഡിറ്റിംഗ് (സുരേഷ് ഉർസ് ) എല്ലാം എടുത്തു പറയേണ്ടത് തന്നെ.ദിലീപിന്റെ വളിപ്പ് കാണാൻ തീരുമാനിച്ചു സിനിമ കാണാൻ ഇറങ്ങുന്നവർ വീട്ടിലേക്കു തിരിച്ചു പോകുന്നതാണ് നല്ലതു. ചരിത്രത്തെ എങ്ങനെ വളച്ചൊടിക്കാം എന്ന് അത് എങ്ങനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കു ഉപയോഗിക്കാം എന്നാണ് ചിത്രം തുറന്നു കാണിക്കുന്നത്.മലയാള സിനിമയിൽ പരീക്ഷിക്കാൻ പലരും ധൈര്യപ്പെടാത്ത ഒരു സ്ക്രിപ്ടിൽ  ആണ് പുതിയ സംവിധായകൻ (രതീഷ് അമ്പാട്ട്) കൈ വെച്ചിരിക്കുന്നത്.വളരെ ബ്രില്ലിയൻറ് ആണ് സംവിധാനം.പറയാനുള്ള മറ്റൊരു സവിശേഷത ഇതിന്റെ കല സംവിധാനവും സെറ്റുകളും ആണ്.സിദ്ധാർഥ്, മു രളി ഗോപി,നമിത  പ്രമോദ്, തുടങ്ങിഎല്ലാവരും  തകർത്തു അഭിനയിച്ചിട്ടുണ്ട്.ആകെ ബോർ ആയി തോന്നിയത് സിദ്ധാർഥ് ഡബ് ചെയ്തതാണ്.ദിപീപിൻ്റെ സ്ഥിരം പ്രേക്ഷകർ ആയ കുട്ടികളെ ഈ ചിത്രം തൃപ്തി പെടുത്തും എന്ന് തോന്നുന്നില്ല. ദിലീപിൻ്റെ കരിയറിലെ മികച്ച ചിത്രം ആയി ഞാൻ ഇതിനെ കാണുന്നു.മാധ്യമങ്ങളുടെ നെഗറ്റീവ് പബ്ലിസിറ്റിയെ അതിജീവിക്കാൻ കഴിഞ്ഞാൽ ഈ ചിത്രം നല്ലൊരു വിജയം ആയി തീരും. പിന്നെ ആസ്വാദന നിലവാരം അനുദിനം താഴ്ന്നു കൊണ്ടിരിക്കുന്ന മലയാളികൾ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് പറയാനാകില്ല.എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.
വാൽക്കഷണം: മീഡിയയും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുന്നത് കൊണ്ട്   ചിത്രത്തെ പൊളിക്കാൻ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൈകോർത്തു കൊണ്ട് നെഗറ്റീവ് റിപ്പോർട്ട് കൊടുക്കുന്നുണ്ട്.
പക്ഷെ സത്യസന്ധമായ  റിവ്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എഴുതിയിട്ടുണ്ട് 


No comments:

Post a Comment