Friday 7 December 2012

മദിരാശി- 'ശവ'മായി

ഷാജി കൈലാസ്‌ കളം മാറ്റി ചവിട്ടുന്നു ,സ്ഥിരം 'തട്ടു' 'പൊളി'- പ്പന്‍ പടങ്ങളില്‍ നിന്നും കുടുംബ കോമഡി ചിത്രത്തിലേക്ക് ഷാജി കൈലാസ്‌  ഡോ:പശുപതിക്കുശേഷം പത്തിരുപതുകൊല്ലം കഴിഞ്ഞു മടങ്ങിവരുന്നു എന്നെല്ലാം കേട്ടതുകൊണ്ടാണ് ഞാന്‍ 'മദിരാശി'യ്ക്കു തലവെച്ചു കൊടുത്തത്.എന്നെപ്പോലെ കുറെയേറെ മണ്ടന്മാര്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു.ചിത്രം തുടങ്ങുമ്പോള്‍ മദിരാശി എന്ന സ്ഥലത്തെക്കുറിച്ച് വന്‍ പ്രഭാഷണമാരംഭിക്കുമ്പോള്‍ നമ്മള്‍ കരുതും എന്തോ കയ്യൂര്‍ പുന്നപ്ര വയലാര്‍ പോലെയുള്ള ചില ചരിത്രസംഭവങ്ങള്‍ വരാന്‍ പോകുകയാണെന്നൊക്കെ പക്ഷെ എല്ലാം ശൂ............
മദിരാശി എന്ന സ്ഥലം നമ്മള്‍ എല്ലാം കരുതുന്ന പോലെ ചെന്നൈ ആയിത്തീര്‍ന്ന മദ്രാസ്സിന്‍റെ കഥയല്ല കേട്ടോ മറിച്ചു കൊയംബത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണത്രേ.മദിരാശിയിലെ ഒരു അമ്പലത്തിന്‍റെ സീനാണ് ആദ്യം.അവിടെ വെച്ച്കൈലാസിനെ(അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരറിയില്ല ക്ഷമിക്കണം) ഭാര്യയുടെ സമക്ഷത്തുനിന്നും ആരൊക്കെയോ തട്ടിക്കൊണ്ടു പോകുന്നു.പിന്നെ കട്ട്...നേരെ കേരളത്തിന്റെ ഒരു അതിര്‍ത്തി ഗ്രാമം.അവിടെ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ തൊഴിലുമായി ജീവിക്കുന്ന വിഭാര്യനായ പ്രമാണിയാണ് ശ്രീ ജയറാം അവതരിപ്പിക്കുന്ന ചന്ദ്രന്‍ ...ഒരു സൈക്കിള്‍ ചാമ്പ്യന്‍ ആയ പത്ത് വയസ്സുകാരന്‍ മകനുമുണ്ട്.മകന്‍റെ ടീച്ചര്‍ ആയ മീര നന്ദന്‍ ചന്ദ്രനെ കെട്ടാനുള്ള  "അസുഖം" മൂത്ത് അയാള്‍ക്ക് ഊര് തെണ്ടി  പരസ്യമായിഉമ്മകൊടുത്ത് കൊണ്ട് നടക്കുന്ന കഥാപാത്രം,ടീച്ചറുടെ അച്ഛന്‍ ജനാര്‍ദനന്‍ പിന്നെ ജയറാമിന്‍റെ വാലായി ടിനിടോമും. മകന് രണ്ടര ലക്ഷം വരുന്ന സൈക്കിള്‍ മേടിക്കാനായി ജയറാം പോകുന്ന സ്ഥലമാണ് കൊയംബതൂരിനടുതുള്ള  മദിരാശി എന്ന ഗ്രാമം... ബോംബെ,ബാംഗ്ലൂര്‍ എന്നീ  മെട്രോകള്‍ക്കൊപ്പം എപ്പോഴാണ് ഈ ഗ്രാമം സ്ഥാനം പിടിച്ചതെന്നു നാം ഇന്ത്യന്‍ പ്രസിഡണ്ടിനോടു തന്നെ ചോദിക്കണം.അവിടെവെച്ചു മേഘ്ന രാജ് എന്ന ഒരു  പെണ്ണിനെ പരിചയപ്പെടുന്നു ,അങ്ങിനെ ഒരു കഥാപാത്രം എന്തിനെന്ന് തിരക്കഥാകാരന്  പോലും അറിയില്ലായിരിക്കും, പിന്നെ കലാഭവന്‍ മണി, വേറെ കുറെ അവതാരങ്ങള്‍ എന്നിവര്‍ ചിത്രത്തില്‍ മിന്നി മറയുന്നു.വില്ലനായി വരുന്നത് നിസ്സാരക്കാരനല്ല സൂപ്രണ്ട് ഓഫ് പോലീസ്‌ ആയ ഒരു തമിഴ്‌ കോമാളി.ചിത്രവുമായി യാതൊരു ബന്ധവുമില്ലാതെ കാലു കാണിക്കാന്‍ വേണ്ടി മാത്രം വരുന്ന മാദക ഐറ്റം ഡാന്‍സര്‍ അല്‍ഫോന്‍സ. കഥ,തിരക്കഥ ഇതൊന്നും ഇല്ലെന്നു തന്നെ പറയാം,ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ സന്തോഷ്‌ പണ്ഡിറ്റിനെ നമ്മള്‍ പൂവിട്ടു തൊഴുകും എന്നാലും അയാള്‍ ഒരു  നിര്‍മ്മാതാവിനെ കുത്ത് പാള എടുപ്പിച്ചില്ലല്ലോ.ഇത്തരം സിനിമകള്‍ ഇനിയും പടച്ചിറക്കിയ്യാല്‍ ഈ സംവിധായകന്റെ ചിത്രം ആളുകള്‍ ടിവിയില്‍ ഫ്രീ ആയി കാണിച്ചാല്‍ പ്പോലും  കണ്ടിരിക്കില്ല.
ഇതേ  പോലുള്ള പടങ്ങളില്‍ നിന്നും മലയാള പ്രേക്ഷകരെ  രക്ഷിക്കാന്‍ വേണ്ടി മാത്രം ആണ് ഞാന്‍ ഈ റിവ്യൂ എഴുതിയത്.തിയെട്ടറുകളില്‍ ആളുകയറുന്നില്ല എന്ന് വിലപ്പിക്കുന്നവര്‍ ഇത്തരം ചിത്രങ്ങള്‍ പടച്ചു വിടുകയുമാരുത്.
അങ്ങനെ പവനായി ശവമായ പോലെ -മദിരാശിയും ശവമായി.(ജയറാം ഈ ചിത്രത്തില്‍ കാമുകിയെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഉദാത്തമായ പദമാണ് ശവം)
വാല്‍ക്കഷണം:-തൂക്കുമരം വിധിച്ചിരുന്ന കസബിന് അവസാനമായി ഒരു ചാന്‍സ് കൊടുത്തിരുന്നത്രേ,ഈ സംവിധായകന്‍റെ കഴിഞ്ഞ മൂന്നുപടങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് ,അപ്പോഴാണ് കസബ്‌ പറഞ്ഞത് എന്നെ ഇഞ്ചിഞ്ചായി കൊല്ലരുത് എനിക്ക് തൂക്കുകയര്‍ മതി എന്ന് ,ആ അവസരം പോലും എന്നെ പോലുള്ള ഒരു പ്രേക്ഷകന് കിട്ടിയില്ലല്ലോ.










No comments:

Post a Comment