Thursday 14 June 2012

സ്പിരിറ്റ്‌- വീര്യമേറുന്ന വീഞ്ഞ്


എറണാകുളം സവിത  തിയെട്ടറിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ പതിവില്ലാതെ ഒരു  തിരക്ക് കണ്ടപ്പോള്‍ തന്നെ മനസ്സിലായീ  'സ്പിരിറ്റ് ' റിലീസ്‌ ആയെന്ന്.ടിക്കറ്റ്‌ അന്വേഷിച്ചു ചെന്നപ്പോള്‍ ഈ ദിവസത്തെ എല്ലാ ടിക്കറ്റുകളും കഴിഞ്ഞെന്നു മറുപടി.ജോലി കഴിഞ്ഞു മടങ്ങിവരും വഴി Q cinemaയില്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാം എന്ന് കരുതി ചെന്നപ്പോള്‍ നാലു മണി ഷോവിനു ഒരു ടികറ്റ്‌ എനിക്കായ്‌ മാത്രം കാത്തിരിക്കുന്നു.
പതിവിനു  വിപരീതമായി നിറഞ്ഞു കവിഞ്ഞ തിയറ്റര്‍....അത് ശ്രീമോഹന്‍ ലാലിലും സംവിധായകന്‍ രണ്ജിതിലും മലയാളി പ്രേക്ഷകര്‍വെച്ചിരിക്കുന്ന പ്രതീക്ഷകളെ സൂചിപ്പിക്കുന്നു.  
ഇനി സിനിമയിലേക്ക് വരാം......രഘു നന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഒരു ടി വി ഷോമാനും തന്നെയും അതിലുപരി മദ്യത്തെയും സ്നേഹിക്കുന്ന ഒരാളുമാണ്.അദേഹം സ്പിരിറ്റ്‌ എന്ന ഒരു ഇംഗ്ലീഷ് നോവലിന്റെ രചനയിലുമാണ്.മറ്റുള്ളവരോടൊക്കെ തികഞ്ഞ ഒരു പുച്ഛം...  ഉറങ്ങുമ്പോള്‍ മാത്രം മദ്യപിക്കുകയും  പുകവലിക്കുകയും ചെയ്യാത്ത ഒരുവന്‍.സ്വയം തീര്‍ത്ത കൊമ്പ്ലെകസ്കള്ടെ ഒരു തടവറയില്‍ ഏകാകിയായി കഴിയുന്നു.രഘു വിവാഹ മോചിതനാണ്.മീര (കനിഹ) എന്ന മുന്ഭാര്യയും അവളുടെ ഭര്‍ത്താവു അല്ലക്സിയും (ശങ്കര്‍ രാമകൃഷ്ണന്‍)   അയാളുടെ നല്ല സുഹൃത്തുക്കള്‍.ബധിരനും മൂകനുമായ ഏകമകന്‍ പത്തു വയസ്സുകാരന്‍ സണ്ണി ഇവരോടൊപ്പമാണ് താമസം.സ്വന്തം അച്ഛനായ രഘുവിനെക്കളും മകനിഷ്ടം വളര്‍ത്തച്ചനെയാണ്.തന്റെ മുന്‍ ഭാര്യയുടെ കുടുംബ പാര്‍ട്ടികളില്‍ കടന്നു ചെന്ന്  അത്യാവശ്യം ബോര്‍ ആക്കുന്നത്തില്‍ ഒരു പ്രത്യേക  ആനന്ദം കണ്ടെത്താറുണ്ട് ഇദ്ദേഹം.ഒറ്റയ്ക്ക് താമസിക്കുന്ന രഘുവിന് അത്യാവശ്യം  കള്ളു കമ്പനിനല്‍കുന്നത് അയല്‍ക്കാരനായ ക്യാപ്ടന്‍(മധു).  മദ്യം ബുദ്ധിയേയും ശരീരത്തെയും കീഴടക്കുന്നതായി മനസ്സിലാക്കി തുടങ്ങുന്നുണ്ടെങ്കിലും  അത് ലോകത്തിനു മുന്നില്‍ സമ്മതിച്ചു കൊടുക്കാന്‍ ഇയ്യാള്‍ തയ്യാറല്ല എങ്കിലും രഘു 'ഷോ ദി റിയല്‍ സ്പിരിറ്റ്‌' എന്നപരിപാടി ടിവിയില്‍ അവതരിപ്പിച്ചു പ്രമുഖ വ്യക്തികളെ തൊലിയുരിക്കുകയും അതിലൂടെ ജനങ്ങളുടെ കയ്യടി നേടിയെടുക്കുകയും ചെയ്യുന്നു.ഇയാളുടെ ജീവിതത്തില്‍ കുറച്ചാളുകള്‍ മാത്രമേ ഉള്ളൂ.അതില്‍ ഏറ്റവും വിശ്വസ്തന്‍  ഗോവിന്ദന്‍ കുട്ടി അവതരിപ്പുക്കുന്ന ബിനോയ്‌ എന്നാ കഥാപാത്രമാണ്.കക്ഷി പരിപാടിയുടെ കാമറാമാന്‍ ആണ്.പിന്നീടുള്ളത് ശ്രീ മധുവിന്റെ ക്യാപ്ടനും ബാര്‍ ജീവനക്കാരനായ ജോണ്സനും(ടിനിടോം) ആണ്.കൂടെ വീട്ടുജോലിക്കായി എത്തുന്ന കല്പനയും അവളുടെ ഭര്‍ത്താവ് മണിയും(നന്ദു).നല്ല വരികളുമായി ഇടക്കിടെ വിരുന്നെത്തുന്ന സിദ്ധാര്‍ത് ഭരതന്‍ അവതരിപ്പിക്കുന്ന  നസീര്‍(അതോ നിയാസോ? പേരില്‍ ഒരു കണ്‍ഫ്യൂഷന്‍)മദ്യപിച്ചു ഒരു ദിവസം രഘുവിന്റെ മടിയില്‍ കിടന്നു മരിക്കുന്നതോടെ രഘുവിനു വീണ്ടു വിചാരമുണ്ടാകുകയും മദ്യവും പുകവലിയും പാടെ ഉപേക്ഷിക്കുകയും ചെയ്യുന്നു.ഇതിനിടയില്‍ മുന്ഭാര്യയുറെ കുടുംബത്തിലും ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കുന്നു. മദ്യാസക്തി എന്ന പൊതുവിപത്തിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ഗോവിന്ദന്‍ കുട്ടിയുടെ കഥാപാത്രത്തിന്റെ സഹായത്തോടെ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തരികയാണ് രഘു ചെയ്യുന്നത്.ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കാത്തത് പ്രേക്ഷകരുടെ കാണുമ്പോഴുള്ള രസച്ചരട് പൊട്ടാതിരിക്കാനാണ്.
മലയാളിക്ക് മദ്യത്തോടുള്ള ഇഷ്ടവും  ഉപദേശത്തോടുള്ള അനിഷ്ടവും  പ്രസിദ്ധമാണല്ലോ?മലയാളിയെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കാതെ മദ്യാസക്തിയുടെ  പരിണിത ഫലമെന്തെന്നു കാണിച്ചു തരികയാണ് ശ്രീ രന്ജിതും  സംഘവും.
ശ്രീ മോഹന്‍ലാലിന്‍റെ അഭിനയ മികവ്... അതെന്തെന്നു നമുക്കിതിലൂടെ  അനുഭവിച്ചറിയാം.അഭിനേതാവെന്ന നിലയില്‍ നവാഗതനായ ശങ്കര്‍ രാമകൃഷ്ണന്‍ മനോഹരമായി തന്റെ കര്‍ത്തവ്യം അനുഷ്ടിചിരിക്കുന്നു.
ഇതില്‍ എടുത്ത്  പറയേണ്ട മറ്റു രണ്ടു കഥാപാത്രങ്ങള്‍ നന്ദു വിന്റെയും ഗോവിന്ദന്‍ കുട്ടിയുടെയും ആണ്.ഇവര്‍ രണ്ട് പേരും മലയാളത്തില്‍  എന്നോ ശ്രദ്ധിക്കപെടെണ്ട  താരങ്ങള്‍ ആണ്.നന്ദുവിന്റെ സിനിമാ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാണ് ഇതിലെ പ്ലംബര്‍ മണി.ശ്രീ തിലകന് പ്രാധാന്യം തീരെയില്ലാത്ത കഥാപാത്രമായി കൊണ്ട് വന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.കല്പനയും അവരുടെ റോള്‍ നന്നാക്കി .ലെനയുടെ പോലീസ് വേഷവും കലക്കന്‍.
ഇതില്‍ ആകെയൊരു കുറ്റം കണ്ടു പിടിക്കവുന്നതു സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രത്തിന് രഘുവുമായി ആത്മബന്ധം ഉണ്ടെന്നു എസ്ടബ്ലിഷ് ചെയ്യാന്‍ കഴിയാത്തതാണെന്ന് എനിക്ക് തോന്നുന്നു.(ചിലപ്പോ അത് എന്റെ  മാത്രം തോന്നലായിരിക്കും).
ശ്രീ രഞ്ജിത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം  എന്നിവയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല,നന്നായിരിക്കുന്നു.പക്ഷെ ചോയ്സ്സ് സ്ഥാപനങ്ങളുടെ  ഉടമസ്ഥനെ ചിത്രത്തിലൂടെ പ്രകീര്‍ത്തിച്ചത് അദേഹത്തിന് പോലും ജാള്യത തോന്നുന്ന വിധത്തിലാണെന്ന് തോന്നുന്നു.അത് വേണ്ടായിരുന്നു.
വേണുവിന്റെ ക്യാമറ ചിത്രത്തിനൊത്ത് ചലിക്കുന്നു.  ശബാസ്‌ അമന്റെ  സംഗീതവും റഫീക്ക്‌ അഹമ്മദിന്റെ വരികളും നല്ലത് തന്നെ.
തീര്‍ച്ചയായും നമ്മള്‍ ഓരോ മലയാളിയും കാണേണ്ട ഒരു ചിത്രമാണിത്.വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു മലയാളികളെ വഴിതെറ്റിച്ചു എന്ന് മോഹന്‍ലാലിനെ പഴി പറയുന്നവരുടെ  വായടപ്പിക്കാന്‍ പോന്നതാണീ ചിത്രം. 
സ്പിരിറ്റ്‌- വീര്യമേറുന്ന വീഞ്ഞ്........



No comments:

Post a Comment